Site icon Janayugom Online

ഉടന്‍ അയോഗ്യതക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

രണ്ടു വര്‍ഷമോ അതിലധികം കാലത്തേക്കോ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടന്‍ അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമം 1951ന്റെ വകുപ്പ് എട്ട് ഉപവകുപ്പ് മൂന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഗവേഷണ വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭാ മുരളീധരനാണ് ശിക്ഷിക്കപ്പെട്ടാല്‍ നിയമ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2013ലെ ലില്ലി തോമസ് കേസിലെ ഉത്തരവു പുനഃപരിശോധിക്കണമെന്നതാണ് ഹര്‍ജി ആവശ്യപ്പെടുന്നത്. അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ശിക്ഷിക്കപ്പെട്ട കേസിന്റെ സ്വഭാവം എത്തരത്തിലുള്ളതാണെന്ന് പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരി അടുത്തയാഴ്ച ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മണ്ഡലത്തിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നിയമം തടസം നില്‍ക്കുന്നെന്നും നിയമത്തിലെ മറ്റ് വകുപ്പുകള്‍ ഉദ്ധരിച്ച് ഹര്‍ജിയില്‍ പറയുന്നു. 

Eng­lish Summary;Petition to Supreme Court against imme­di­ate disqualification
You may also like this video

Exit mobile version