Site icon Janayugom Online

വില 1.5 കോടി ; അപൂര്‍വ്വയിനം പല്ലിയെ കടത്തിയ അഞ്ചംഗ സംഘം പിടിയില്‍

ബിഹാറില്‍ നിന്ന് അപൂർവയിനത്തില്‍പ്പെട്ട ടോക്കയ് ഗെക്കോ പല്ലിയും ലഹരി കലര്‍ന്ന കഫ് സിറപ്പുകളും പൊലീസ് പിടിച്ചെടുത്തു. പൂർണിയ ജില്ലയിലെ മെഡിക്കല്‍ സ്റ്റോറില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സാധനങ്ങൾ പിടിച്ചെടുത്തതെന്ന് ആക്ടിംഗ് പൊലീസ് സൂപ്രണ്ട് സുരേന്ദ്ര കുമാർ സരോജ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കടയുടെ ഉടമ ഓടിരക്ഷപ്പെട്ടു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കള്ളക്കടത്തുകാരനായ ഒരാളെയും ഇയാളുടെ നാല് കൂട്ടാളികളെയും കേസിൽ അറസ്റ്റ് ചെയ്തു.

അതേസമയം അറസ്റ്റിലായവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കരിച്ചന്തയില്‍ പല്ലിയുടെ വില ഏകദേശം 1.5 കോടി രൂപ വരും. വനംവകുപ്പും നിയമനടപടികൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1972‑ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ III‑ൽ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയില്‍ ടോകെയ് ഗെക്കോകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികൾ പശ്ചിമ ബംഗാളിൽ നിന്നാണ് പല്ലിയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായും അവർ അതിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായും ബൈസിയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ആദിത്യ കുമാർ പറഞ്ഞു. പിടികൂടിയ കഫ് സിറപ്പുകളിൽ 50 പായ്ക്കറ്റുകളിൽ നിരോധിത ലഹരിവസ്തുവായ കോഡിൻ കലർത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Summary:Price 1.5 crores; A group of five mem­bers who smug­gled rare species of lizards were arrested
You may also like this video

Exit mobile version