Site icon Janayugom Online

കാമുകനെതിരെ ബലാത്സംഗത്തിന് കേസുകൊടുക്കാന്‍ വിസമ്മതിച്ചു; ഗർഭിണിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി

police

യുവാവിനെതിരെ ബലാത്സംഗക്കേസ് നല്‍കാന്‍ വിസമ്മതിച്ചതിന് ഉത്തർപ്രദേശില്‍ ഗര്‍ഭിണിയായ 19 കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. എട്ട് മാസം ഗർഭിണിയായിരുന്നു യുവതി. കാമുകനെതിരെ വീട്ടുകാര്‍ നല്‍കിയ ബലാത്സംഗക്കേസില്‍ യുവതിയോട് മൊഴിനല്‍കാന്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പങ്കാളിക്കെതിരെ കോടതിയിൽ മൊഴി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവതിയെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. 

വെള്ളിയാഴ്ച രാത്രി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോയ്‌ല ഗ്രാമത്തിലെ നദിയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Refused to press charges against boyfriend for rape; Par­ents killed their preg­nant daughter

You may also like this video

Exit mobile version