ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ച സുധീഷ് കുമാർ ഇന്ന് ജയിൽ മോചിതനാകും.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി ബുധനാഴ്ച്ച വാദം കേൾക്കും. എൻ. വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമർപ്പിച്ചു.
തട്ടിപ്പിന് ഡി.സുധീഷ് കുമാർ അവസരം ഒരുക്കിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ സുധീഷ് അവസരം ഒരുക്കി. രേഖകളിൽ സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി. പാളികൾ അഴിച്ചപ്പോൾ കമ്മീഷണറെ ഒഴിവാക്കി നിർത്തിയെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

