Site iconSite icon Janayugom Online

എസ് എഫ് ഐ — കെ എസ് യു സംഘർഷം; കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നിർത്തിവെച്ചു

എസ് എഫ് ഐ — കെ എസ് യു സംഘർഷത്തെ തുടർന്ന് കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നിർത്തിവെച്ചു. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ‌ വോട്ടെണ്ണലിൽ ചില അപാകതകളുണ്ടെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. വോട്ടെണ്ണലിൽ സംശയമുള്ള സീറ്റുകളിൽ റീ കൗണ്ടിങ് നടത്തണമെന്ന് ആ‌വശ്യപ്പെട്ടപ്പോൾ അത് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നു എന്നും എസ്എഫ്ഐ ആരോപിക്കുന്നു. 

എന്നാൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി കെഎസ്‌യുവും ആരോപിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സെനറ്റിലേക്കുള്ള വോട്ടെടുപ്പിനിടെ കെഎസ്‌യു സംഘർഷം ഉണ്ടാക്കിയെന്നും സംഘർഷത്തിന് ശേഷം 15 ബാലറ്റുകൾ കാണാനില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ആരോപിച്ചു. കെഎസ്‌യു ബാലറ്റുകൾ തട്ടിയെടുത്തെന്നും വോട്ടെടുപ്പ് നിർത്തിവയ്ക്കാനാണ് കെഎസ്‌യു അക്രമം നടത്തിയതെന്നും ആർഷോ ആരോപിച്ചു. സർവകലാശാല വൈസ് ചാൻസിലർ കൂടി അറിഞ്ഞു കൊണ്ടാണ് കെഎസ്‌യു അക്രമം അഴിച്ചുവിടുന്നതെന്നും സെനെറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. 

Exit mobile version