Site icon Janayugom Online

മാതാപിതാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് വര്‍ഷത്തിനുശേഷം വിധി: മകന് ഇരട്ട ജീവപര്യന്തവും മൂന്ന് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

shafeek

ബാപ്പയെയും കുഞ്ഞമ്മയെയും ഉമ്മയെയും വധിക്കാന്‍ ശ്രമിച്ചതിന് തളിക്കുളം എടശ്ശേരി മമസ്രയില്ലത്ത് ഷെഫിക്കിന് (33)ഇരട്ട ജീവപര്യന്തവും 3 വര്‍ഷം കഠിന തടവിനും, ഒരു ലക്ഷത്തിഅറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫസ്റ്റ് അഡിഷണല്‍ ഡിസ്ട്രിക്കറ്റ് കോടതി ജഡ്ജ് പി.എ വിനോദാണ് ശിക്ഷ വിധിച്ചത്. 2019 ഡിസംബറിലാണ് സംഭവമുണ്ടായത്. എടശ്ശേരി പടിഞ്ഞാറെ പള്ളിക്കടുത്ത് വീട്ടിൽ താമസിക്കുന്ന ബാപ്പയെയും കുഞ്ഞുമ്മയെയും കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതര പരിക്ക് ഏൽപിച്ച് ഷെഫിക് ബാപ്പ ജമാലിനെ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബാപ്പ ജമാലും കുഞ്ഞുമ്മ ഖദീജയും പിന്നീട് മരിച്ചു. ഉമ്മയ്ക്കും പരിക്കേറ്റിരുന്നു. വാടാനപ്പിള്ളി പോലീസ് ആണ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്.

Eng­lish Sum­ma­ry: Son who tried to kill his par­ents gets dou­ble life impris­on­ment, three years rig­or­ous impris­on­ment and fine

You may also like this video

Exit mobile version