Site iconSite icon Janayugom Online

ഏറ്റുമാനൂരിലെ യുവതിയുടെയും മകളുടെയും ആത്മഹത്യ; പിന്നിൽ ഭർത്താവിന്റെ പീഡനമെന്ന് പൊലീസ് കുറ്റപത്രം

ഏറ്റൂമാനൂരിൽ യുവതിയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് പൊലീസ് കുറ്റപത്രം. നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനിയും മക്കളും ഇറങ്ങിപ്പോയിരുന്നു. ശേഷവും പിന്തുടർന്നെത്തി ഉപദ്രവിക്കുകയും മരിക്കുന്നതിന്റെ തലേ ദിവസം നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. 

മരിക്കുന്നതിന്റെ തലേ ദിവസം നടത്തിയ ഫോൺ സംഭാഷണത്തിൽ മക്കളെയും കൂട്ടി പോയി മരിക്കാൻ നോബി പറഞ്ഞതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഫെബ്രുവരി 28നാണ് ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഭാര്യയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു പിന്നാലെ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസത്തിന് ശേഷം ഇയാൾ ജാമ്യം നേടി പുറത്തിറങ്ങി.

Exit mobile version