ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കി. ആയുധക്കടത്ത്, നിരോധിത തീവ്രവാദ സംഘടനയായ ലഷ്ക ഇ ത്വയിബയുമായുള്ള ബന്ധം എന്നീ കുറ്റങ്ങളിൽ ജയിൽ കഴിയുന്ന ഇരുവരെയും പിരിച്ചുവിടാൻ ലഫ്.ഗവർണർ മനോജ് സിൻഹ ഉത്തരവിടുകയായിരുന്നു.
അധ്യാപകനായ ഖുർഷിദ് അഹമ്മദ്ദ് റാത്തർ, ആട് സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ സിയാദ് അഹമ്മദ്ദ് ഖാൻ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഔദ്യോഗിക സ്രോതസ്സുകൾ പ്രകാരം, റാഥർ “സംസ്ഥാനത്തെ ദ്രോഹിക്കാൻ ലക്ഷ്യമിട്ടുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു, കൂടാതെ ലഷ്കർ ഇ തൊയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായി.
2024 ഡിസംബർ 1 ന് അറസ്റ്റിലായ ഖാൻ ഇപ്പോൾ കുപ്വാര ജില്ലാ ജയിലിലാണ്. പോലീസ് രേഖകളിൽ, ഇയാൾ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ‑തൊയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

