Site icon Janayugom Online

പിരപ്പന്‍കോട് കാമുകിയെ കൊ ലപ്പെടുത്തിയ പ്രതി തൂ ങ്ങി മരിച്ച നിലയില്‍

പിരപ്പന്‍കോട് സൂര്യ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലാണ് ഷിബു മരിച്ചത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സുര്യ കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ നെഴ്സായിരന്ന സൂര്യയെ പ്രണയ പകയെ തുടര്‍ന്നാണ് ഷിബു വെട്ടികൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ് കൊലപാതം നടന്നത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വെഞ്ഞാറമൂടിലെ വീട്ടിലെ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ചതെന്ന് ബന്ധുക്കള്‍ കണ്ടെത്തി. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തെ തുടര്‍ന്ന് ഷിബു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയതു. ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിന് തുടര്‍ന്നാണ് സൂര്യ ബന്ധത്തില്‍ നിന്ന് അകന്നത്. ഇതിലുണ്ടായ പകയാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. തുടര്‍വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവെച്ചിരിക്കെയാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: The accused who killed his girl­friend hanged to death
You may also like this video

Exit mobile version