കര്‍ഷകരുടെ കണ്ണില്‍പ്പൊടിയിടാന്‍ 2024–25 സീസണില്‍ 14 ഖാരിഫ് വിളകള്‍ക്ക് (നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി) കേന്ദ്ര സര്‍ക്കാര്‍ മിനിമം താങ്ങുവില പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
നെല്ലിന്റെ പുതിയ താങ്ങുവില 2300 രൂപയാണ്. ഇത് മുമ്പത്തെക്കാള്‍ 117 രൂപ കൂടുതലാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മുഴുവന്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും താങ്ങു വില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ ദേശവ്യാപക പ്രക്ഷോഭത്തിലാണ്. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, സംഭരണം ഉറപ്പാക്കുക, എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.
English Summary:The Center has announced support prices for 14 agricultural products
You may also like this video