Site icon Janayugom Online

ബലാത്സംഗ ശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ട കേസ്; പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തി

കൊല്ലത്ത് ബലാത്സംഗ ശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി നാസു ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി.
നാസു കത്തി സുഹൃത്തായ പുനലൂര്‍ സ്വദേശി വിഷ്ണുവിന് കൈമാറിയിരുന്നു. മൃതദേഹത്തില്‍ മുറിവുണ്ടാക്കിയ കത്തിയായിരുന്നു ഇത്. 

ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്. നാസുവിനെ ഡിസംബര്‍ 31 ന് രാത്രി പട്രോളിങ്ങിനിടെ കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ സംശയാസ്പദമായി ഫോണ്‍ കണ്ടതോടെയാണ് പൊലീസ് പിടികൂടിയത്. ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഈ ഫോണില്‍ നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോണ്‍ പിടിച്ചെടുത്ത പൊലീസ് ഇയാളെ വിട്ടയച്ചു. 

കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയുടെ നഗ്‌നമായ അഴുകിയ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നാസുവിനെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കൊലപാതകമാണെന്ന് സമ്മതിച്ചത്.

Eng­lish Sum­ma­ry; the woman was killed dur­ing the rape attempt; The knife used by the accused was recovered
You may also like this video

Exit mobile version