Site iconSite icon Janayugom Online

കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

arrestarrest

കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിലായി. ചിതറ ചല്ലിമുക്ക് ഷൈനിഭവനിൽ സതീഷിനെ(ജോഷി-37)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ സായൂജ്യയെ രണ്ടാം പ്രതിയായ കാമുകി സുജിതയുമായി ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. തന്റെ വീട്ടിൽ സതീഷ് ഒളിച്ച് താമസിക്കുന്നുണ്ടന്നു പറഞ്ഞ് സായൂജ്യയെ സുജിത വിളിച്ച് വരുത്തി സതീഷുമായി ചേർന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട സായൂജ്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കടയ്ക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

റിമാൻഡിലായ ഇവർ ഇപ്പോൾ ജ്യാമ്യത്തിലാണ്. ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കൽ, ചിതറ, പാങ്ങോട്, വലിയമല സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതിയാണ് സതീഷെന്ന് പൊലീസ് പറഞ്ഞു.

Exit mobile version