Site iconSite icon Janayugom Online

വയനാട്ടിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പ് നാടിന് സമർപ്പിച്ചു; നിർമാണത്തിന് തടയിടാൻ ചിലർ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സർക്കാർ കൽപറ്റയിൽ ഒരുക്കിയ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്‌ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്കാണ് വീട്‌ കൈമാറിയത്. ആയിരം ചതുരശ്രയടിയാണ്‌ വിസ്‌തീർണം. നിർമാണം തുടങ്ങി 320–ാം ദിനമാണ്‌ ആദ്യഘട്ടം പൂർത്തിയായത്‌.

ടൗൺഷിപ്പ് നിർമാണത്തിന് തടയിടാൻ ചിലർ ശ്രമിച്ചെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് പണം നൽകരുത് എന്ന് വരെ പറഞ്ഞു. വൈര്യ നിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. ഒരുമിച്ച്‌ ജീവിക്കണം എന്നതായിരുന്നു സർവവും നഷ്‌ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സർക്കാർ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത്‌ നേടി. കേന്ദ്ര സർക്കാർ കാര്യമായി സഹായിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. വെറുതെ കല്ലുമാത്രം ഇട്ടുപോകുന്നവരല്ല തങ്ങളെന്നും, അത് വീടാവുമെന്നും അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ വീടെത്തുമെന്നും റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.

Exit mobile version