Site iconSite icon Janayugom Online

ലോകത്തിന് ന്യായവും സുതാര്യവുമായ വ്യാപാര സംവിധാനം ആവശ്യമാണ്: ബ്രിക്സ് ഉച്ചകോടിയിൽ എസ് ജയശങ്കർ

വാഷിംഗ്ടണിന്റെ താരിഫ് തർക്കത്തിൽ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ, വ്യാപാര, സാമ്പത്തിക രീതികൾ ന്യായവും സുതാര്യവും എല്ലാവർക്കും പ്രയോജനകരവുമായിരിക്കണമെന്നും ലോകം സുസ്ഥിരവും പ്രവചനാതീതവുമായ ഒരു അന്തരീക്ഷം തേടുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 

വിർച്വൽ ബ്രിക്സ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയുടെ വിവേചനരഹിതവും നിയമാധിഷ്ഠിതവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കൂടുതൽ സ്ഥിരതയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിൽ ഇന്ത്യ ശക്തമായി വിശ്വസിക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഗ്രൂപ്പിലെ മറ്റ് നിരവധി നേതാക്കൾ എന്നിവർ പങ്കെടുത്ത ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ചാണ് എസ് ജയശങ്കർ പങ്കെടുത്തത്.

അമേരിക്കയുടെ വ്യാപാര, താരിഫ് നയങ്ങൾ മൂലമുണ്ടായ വ്യാപാര തടസ്സങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് ഉച്ചകോടി വിളിച്ചു ചേർത്തത്. 

ഇന്ത്യയിലേതുപോലെ, ബ്രസീലിയൻ കയറ്റുമതികൾക്കും അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയിരുന്നു.

Exit mobile version