Site iconSite icon Janayugom Online

യുവാക്കള്‍ സുഹൃത്തിനെ കൊ ലപ്പെടുത്തി മൃതദേഹം യമുന നദിയിൽ തള്ളി

ഡല്‍ഹിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം യമുന നദിയിൽ തള്ളിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഓം കുമാറാ(28)ണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ കാർത്തിക്, രവി എന്നിവരാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. കാർത്തികിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും രവി ഇപ്പോഴും ഒളിവിലാണ്. നവംബർ 23 ന് കിഴക്കൻ ഡൽഹിയിലെ ദല്ലുപുര മേഖലയിലുള്ള വീട്ടില്‍ നിന്ന് ഓമിനെ കാണാതായത്. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവദിവസം മദ്യപിച്ചെത്തിയ ഓമും സുഹൃത്തുക്കളും തമ്മിൽ ഏന്തോ കാരണത്താല്‍ വഴക്കുണ്ടായതായി കണ്ടെത്തി.

സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓമിനെ മർദിക്കുകയും മൃതദേഹം മയൂർ വിഹാറിനടുത്തുള്ള യമുന നദിയിൽ തള്ളുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
കാർത്തികും രവിയും അമിതമായി മദ്യപിച്ച് കാറില്‍ മൃതദേഹവുമായി പുഴയിലേക്ക് ഓടിച്ചത്. കാർ പുഴയിൽ മുങ്ങിയത് കണ്ട നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. അതേസമയം നാട്ടുകാർ കാർത്തിക്കിനെ പുഴയില്‍ നിന്ന് രക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നവംബർ 28 ന് ഓഖ്‌ല പ്രദേശത്തെ നദിയിൽ നിന്ന് ഓമിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മയൂർ വിഹാറിൽ നിന്ന് ഒഴുകി ഓഖ്‌ലയിലെത്തിയത്. കാര്‍ നദിയിൽ വീണത് എങ്ങനെയെന്നും ഓം എങ്ങനെയാണ് മരിച്ചതെന്നും കാര്‍ത്തിക് ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തി.ഒളിവില്‍ കഴിയുന്ന രവിക്കായുള്ള അന്വേഷണം തുടരുകയാണ്. 

Eng­lish Summary:The youths killed their friend and threw the body in the riv­er Yamuna
You may also like this video

Exit mobile version