Site icon Janayugom Online

63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹവാല പണവുമായി രണ്ടു പേര്‍ പിടിയിലായത്. കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം തലക്കോട്, കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സഹായിയായി വാഹനത്തില്‍ ഉണ്ടായിരുന്ന സുമേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ തൂതയില്‍വെച്ച് വാഹന പരിശോധനക്കിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

ഇന്നോവ കാറിന്റെ സീറ്റുകളുടെ താഴെ ഫൂട്ട് ഭാഗത്ത് മാറ്റ് കൊണ്ട് മറച്ച നിലയില്‍ സൂക്ഷിച്ചിരുന്ന 63 ലക്ഷം രൂപയുടെ അനധികൃത കുഴല്‍പ്പണമാണ് പൊലീസ് കണ്ടെടുത്തത്. ബെന്നറ്റായിരുന്നു വാഹനം ഓടിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവന്ന പണമാണിതെന്ന് ഇവര്‍ പൊലീസിന് മൊഴിനല്‍കി. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഹവാലക്കടത്ത് വര്‍ധിച്ചതോടെ പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് അറിയിച്ചു.

Eng­lish sum­ma­ry; Two arrest­ed with Rs 63 lakh tube money

You may also like this video;

Exit mobile version