വണ്ടാനം മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയയില്‍ വയറ്റില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക കുടുങ്ങിയെന്ന പരാതിയിൽ വീഴ്ച വരുത്തിയവർക്കെതിരെ ഒരു ദാക്ഷണ്യവും കാണിക്കില്ലെന്നും പരാതിക്കാരിയുടെ കുടുംബത്തോടൊപ്പമായിരിക്കുമെന്നും അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശനമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് .
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് ലഭിച്ചിട്ടുണ്ട്.കുറച്ച് വർഷങ്ങൾക്ക് മുന്നെ നടന്ന സംഭവമായതിനാൽ പൊലീസിന്റെ ഭാഗത്തു നിന്നും അന്വേഷണം വേണ്ടി വരും. ആരൊക്കെയാണ് ഇപ്പോൾ സർവീസിൽ ഉള്ളത് ആരൊക്കെയാണ് റിട്ടയർ ചെയ്തത് എന്നത് പരിശോധിക്കും.സർവീസിൽ ഉള്ളവരെ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷവും ഡോക്ടർക്കും നഴ്സിനും ഉത്തരവാദിത്വമുണ്ട്.
ഡോക്ടർക്ക് ഇതിൽ നിന്നും ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിരവധി തവണ ഡോക്ടറെ വീട്ടിൽ പോയി കണ്ടെതായും ഇവർ പറയുന്നു. മെഡിക്കൽ കോളജില്‍ എല്ലാതരത്തിലുള്ള സംവിധാനവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ ബോർഡിനെ രൂപീകരിക്കുമെന്നും മെഡിക്കൽ ബോർഡിൻറെ സാന്നിധ്യത്തിൽ ആയിരിക്കും മറ്റ് നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു

