Site iconSite icon Janayugom Online

”യതോ ധർമ്മസ്തതോ ജയഃ, ഇതാവണം കോടതി”; സുപ്രീം കോടതിക്കെതിരെ ഗവർണർ

വിസി നിയമനത്തിൽ സുപ്രീം കോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല.
സെർച്ച്‌ കമ്മിറ്റിയെ വെച്ച് കോടതി വിസിയെ തീരുമാനിക്കുന്നത് ശരിയല്ല. യതോ ധർമ്മസ്തതോ ജയഃ, ഇതാവണം. കോടതി അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. നിയമനിർമ്മാണ സഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് കോടതികൾക്ക് എങ്ങനെ വരുന്നു എന്നാണ് പ്രശ്നം. എന്തിനാണ് സേർച്ച്‌ കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാൻസലർക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വി സി നിയമന വിഷയത്തില്‍ ഗവർണർക്ക് തിരിച്ചടി നേരിട്ടിരുന്നു. നിയമനത്തിനായി ഗവര്‍ണര്‍ സമര്‍പ്പിച്ച പേരുകള്‍ കോടതി അംഗീകരിച്ചിരുന്നില്ല. സ്ഥിരം വി സി നിയമനം കോടതി നടത്തുമെന്ന് ജെ. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനായി ഒറ്റപ്പേരിലേക്ക് എത്താന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version