Site iconSite icon Janayugom Online

ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിൽ, മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗതയിൽ; ബഹിരാകാശ നൃത്തവുമായി ഇന്ത്യയുടെ ഉപഗ്രഹങ്ങൾ

അപൂർവ ആകാശ നൃത്തത്തിന് ഒരുങ്ങി ഐഎസ്ആർഒ. മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗതയിലോ ഒരു ബുള്ളറ്റിനെക്കാൾ പത്തിരട്ടി വേഗതയിലോ പറക്കുന്ന രണ്ട് ഉപഗ്രഹങ്ങൾ പരസ്പരം വട്ടമിട്ട് പറക്കുന്നു. 

സ്പേസ് ഡോക്കിംഗ് എക്സ്പിരിമെന്റ് അഥവാ സ്പാഡെക്സിന്റെ ഭാഗമായാണ് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ ഉയരത്തിൽ ഓരോ 90 മിനിറ്റിലും ഈ അതിവേഗ നൃത്തം നടക്കുന്നത്. ഈ പരീക്ഷണത്തിൻറെ ഭാഗമായി ജനുവരി 16ന്, രണ്ട് ഉപഗ്രഹങ്ങളെ ഒന്നിനെ ‘ചേസർ’ ആയും മറ്റൊന്നിനെ ‘ടാർഗറ്റ്’ ആയും ഒന്നിപ്പിക്കുന്നതിൽ ഇന്ത്യ വിജയിച്ചുവെന്നത് ശ്രദ്ധേയമാണ്. തുടർന്ന് സൂര്യൻറെ ശരിയായ സ്ഥാനത്തിനായി കാത്തിരുന്ന ശേഷം മാർച്ച് 13ന് അവയെ വേർപ്പെടുത്തുകയും ചെയ്തു. 

ഇങ്ങനെ ചെയ്തതിലൂടെ, അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ബഹിരാകാശ സാങ്കേതികവിദ്യയുടെ സങ്കീർണ്ണമായ ഭാഗത്ത് പ്രാവീണ്യം നേടിയ ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയായ ഭാരതീയ ഡോക്കിംഗ് സിസ്റ്റം ഉപയോഗിച്ച് തങ്ങളുടെ ആദ്യ വിക്ഷേപണത്തിൽ തന്നെ ഇന്ത്യ അത് നേടി എന്നതാണ് ഏറ്റവും ശ്രദ്ധേയം. 

Exit mobile version