Site icon Janayugom Online

ആളുകളെ കുടിയിറക്കുന്നത് സര്‍ക്കാര്‍ നയമല്ല: മന്ത്രി കെ രാജൻ

കേരളത്തിലെ ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും അതിന്റെ പേരില്‍ ആരെയും കുടിയിറക്കില്ലെന്നും റവന്യു മന്ത്രി കെ രാജൻ. ആളുകളെ കുടിയിറക്കുന്നത് സർക്കാരിന്റെ നയമല്ല. 1993ലെയും 1964 ലെയും ഭൂമിപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന് ഭയപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ആരെയും അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു. 

ചട്ട ഭേദഗതി വരുത്തുമ്പോൾ മുൻകാല പ്രാബല്യം കൂടി വേണ്ടി വരും. നിയമത്തിന്റെ കെട്ടുറപ്പോടെ മാത്രമേ അക്കാര്യം കൃത്യമായി ചെയ്യാനാകൂ. ചീഫ് സെക്രട്ടറിയും നിയമ-റവന്യൂ വകുപ്പിന്റെയും അഡീഷണൽ സെക്രട്ടറിമാരും ഉൾപ്പെട്ട സംഘത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ 6,000 പേരെ കുടിയിറക്കുമെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. കയ്യേറ്റ പ്രശ്നങ്ങളിലൊഴികെ ഇത്തരം നോട്ടീസ് നൽകിയതായി കണ്ടെത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിയമസഭയിൽ ഭരണ‑പ്രതിപക്ഷ ചർച്ചകൾക്ക് വിധേയമായി മാത്രമേ നിയമഭേദഗതി ഉണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാർ ഇക്കാനഗറിൽ ദേവികുളം മുൻ എംഎൽഎയെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചരണം ശരിയല്ല. ഏതെങ്കിലും വ്യക്തിയെ ആക്രമിക്കാനുള്ള നീക്കം സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Dis­plac­ing peo­ple is not gov­ern­ment pol­i­cy: Min­is­ter K Rajan

You may also like this video

Exit mobile version