Site iconSite icon Janayugom Online

നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം

നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കരിമ്പുഴ തോട്ടര മമ്മിയുടെ ഭാര്യ നബീസ(71) ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയും നബീസയുടെ കൊച്ചുമകന്റെ ഭാര്യയുമായ ഫസീല, കൊച്ചുമകന്‍ പടിഞ്ഞാറേതില്‍ ബഷീര്‍ എന്നിവരെയാണ് പട്ടിക ജാതി പട്ടിക വര്‍ഗ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.  കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2016 ജൂണ്‍ 23നാണ് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി നല്‍കിയും വിഷം ബലമായി വായില്‍ ഒഴിച്ച് കൊടുത്തും നബീസയെ കൊലപ്പെടുത്തിയത്. മൃതദേഹം ആര്യമ്പാവ് ഭാഗത്തെ ചെട്ടിക്കാട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നീണ്ട 9 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.

Exit mobile version