20ഓളം പേരുടെ മരണത്തിന് കാരണമായ ആക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാൻ. പാക് ആക്രമണം പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്ന് താലിബാൻ വ്യക്തമാക്കി. വിശുദ്ധമാസത്തിൽ മദ്രസകൾ അക്രമിച്ച പാക് നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
പാക് — അഫ്ഗാൻ അതിർത്തിയിലെ തെഹ്‌രിക് ഇ താലിബാനെ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ ആക്രമണം. മത പാഠശാല ഉല്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകരുകയും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. റംസാൻ മാസത്തിൽ ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.

