പാഠ്യപദ്ധതി പരിഷ്കരണവും അടിസ്ഥാനസൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും തുടങ്ങി വിദ്യാഭ്യാസരംഗത്ത് വിപ്ലവരമായ മുന്നേറ്റം സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിന് ഒരു പൊൻതൂവൽകൂടി. നിലവിൽ പ്ലസ്ടു തലം വരെ ഉണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രിതലം വരെയാക്കി ഉയർത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആർട്സ് ആൻസ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നതപഠനം പ്രതിസന്ധിയിലാകുന്ന അനേകം വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്.
1957ല്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരാണ് പ്രൈമറി തലത്തില്‍ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കിയത്. 1969ല്‍ വീണ്ടും ഇഎംഎസ് സര്‍ക്കാർ അധികാരത്തില്‍ വന്നപ്പോള്‍ പത്താം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസവും സൗജന്യമാക്കി. വിദ്യാഭ്യാസരംഗത്ത് ഒട്ടനവധി പുതിയ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ നീക്കിവെച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.21 കോടി രൂപ അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കായി 27.21 കോടി രൂപയും അനുവദിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വർധിപ്പിച്ചത്.

