
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന മാവോവാദി നേതാവ് ഗണേഷ് ഉയികെ ഉൾപ്പെടെ നാല് മാവോവാദികൾ കൊല്ലപ്പെട്ടു. ഗണേഷ് ഉയികെയെ പറ്റി വിവരം നൽകുന്നവർക്ക് സർക്കാർ 1.1 കോടി പാരിതോഷികം പ്രഖ്യാപിച്ചത്. ഒഡിഷയിലെ കന്ദമാൽ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 69 കാരനായ ഗണേഷ് ഉയികെ പക്ക ഹനുമന്തു, രാജേഷ് തിവാരി, ചമ്രു, രൂപ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ തെലങ്കാനയിലെ നൽഗൊണ്ടൂർ ജില്ലയിലെ ചെന്ദൂർ മണ്ഡലത്തിലെ പുല്ലേമല ഗ്രാമ നിവാസിയാണ്. അതേസമയം കൊല്ലപ്പെട്ട മറ്റ് മൂന്നു പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.