12 December 2025, Friday

Related news

December 9, 2025
December 4, 2025
December 3, 2025
November 29, 2025
November 25, 2025
November 10, 2025
November 10, 2025
November 7, 2025
November 2, 2025
October 30, 2025

അധികചെലവ് 1,200 കോടി ഡോളര്‍; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ണായകം

Janayugom Webdesk
ന്യൂഡൽഹി
August 8, 2025 8:58 pm

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാൽ, ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ 900 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 1,200 കോടി ഡോളറായി ഉയരുമെന്നും എസ്ബിഐ കണക്കുകൂട്ടുന്നു.
ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ 10% റഷ്യയുടേതാണ്. എല്ലാ രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഒ‌ായില്‍ നിർത്തിയാൽ, മറ്റ് രാജ്യങ്ങൾ ഉല്പാദനം വർധിപ്പിച്ചില്ലെങ്കിൽ വില 10% വർധിച്ചേക്കാം. 2022 മുതൽ ഇന്ത്യ റഷ്യൻ എണ്ണയുടെ വാങ്ങൽ ഗണ്യമായി വർധിപ്പിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഉക്രെയ്ൻ യുദ്ധത്തിന് മുമ്പുള്ള ഇന്ത്യയുടെ പ്രധാന വിതരണക്കാരായ ഇറാഖിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണ ഒഴുകാന്‍ തുടങ്ങിയത്. 2020 സാമ്പത്തിക വർഷത്തിൽ വെറും 1.7% വിഹിതമുണ്ടായിരുന്ന റഷ്യയുടെ എണ്ണ വിഹിതം 2025ൽ 35.1% ആയി വർധിച്ചു, ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണദാതാവാണ് റഷ്യ. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആകെയുള്ള 245 എംഎംടിയിൽ 88 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു,
ഇന്ത്യൻ റിഫൈനറികൾ സാധാരണയായി പശ്ചിമേഷ്യന്‍ ഉല്പാദകരിൽ നിന്ന് വാർഷിക കരാറുകൾ വഴിയാണ് എണ്ണ ശേഖരിക്കുന്നത്. ഇത് ഓരോ മാസവും അധിക സപ്ലൈകൾ അഭ്യർത്ഥിക്കാൻ വഴക്കം നൽകുന്നു. എന്നാല്‍ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെ, റിഫൈനറികൾ അമേരിക്ക, പശ്ചിമാഫ്രിക്ക, അസർബൈജാൻ എന്നിവിടങ്ങളിലെ വിതരണക്കാരിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട് പറയുന്നു.

റഷ്യ വിതരണം നിർത്തിവച്ചാൽ, നിലവിലുള്ള വാർഷിക കരാറുകൾ പ്രകാരം ഇന്ത്യക്ക് പരമ്പരാഗത പശ്ചിമേഷ്യന്‍ വിതരണക്കാരിലേക്ക് മടങ്ങാൻ കഴിയും. വൈവിധ്യമാർന്ന വിതരണ ശൃംഖലയും മറ്റ് എണ്ണ ഉല്പാദക രാജ്യങ്ങളുമായുള്ള സ്ഥാപിത കരാറുകളും ആഘാതം കുറയ്ക്കാൻ സഹായിച്ചേക്കാം. എങ്കിലും റഷ്യൻ കയറ്റുമതി കുറയുന്നതുമൂലം ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനവ് ചെലവുകളിൽ സമ്മർദം ചെലുത്തുമെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
ഔഷധ കയറ്റുമതിയിൽ സാധ്യമായ താരിഫുകളുടെ അനന്തരഫലങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഫാർമസ്യൂട്ടിക്കൽസിന്റെ കയറ്റുമതിയിൽ ട്രംപ് ഭരണകൂടം ഇതുവരെ ഒരു താരിഫും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, 50% എന്ന താരിഫ് ഈ സാമ്പത്തിക വർഷം കമ്പനികളുടെ വരുമാനത്തെ അഞ്ച് മുതൽ 10 ശതമാനം വരെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ഫാർമ വിപണിയിലെ മത്സരശേഷി കുറയ്ക്കുകയും ലാഭവിഹിത സമ്മർദം കുറയ്ക്കുകയും ചെയ്യും, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.