14 January 2026, Wednesday

Related news

January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026

ഇറാനില്‍ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 10 പേര്‍ മരിച്ചു

Janayugom Webdesk
ടെഹ്റാന്‍
January 3, 2026 9:19 pm

ഇറാനില്‍ വിലക്കയറ്റ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. രാജ്യത്തെ പ്രധാന ഷിയാ സെമിനാരികൾ സ്ഥിതി ചെയ്യുന്ന ഖോമിൽ, ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിൽ നിന്ന് ഏകദേശം 370 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള ഹർസിൻ പട്ടണത്തിലാണ് രണ്ടാമത്തെ മരണം സംഭവിച്ചത്. അര്‍ധസെെനിക വിഭാഗമായ ബാസിജിലെ അംഗം കെർമൻഷാ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനിലെ 31 പ്രവിശ്യകളിൽ 22 എണ്ണത്തിലായി 100 ലധികം സ്ഥലങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുകയാണ്. 2022ൽ മഹ്സ അമിനിയുടെ മരണത്തെതുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പൊതുജന പ്രക്ഷോഭമാണിത്. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്.

40% പണപ്പെരുപ്പ നിരക്ക് പൊതുജനങ്ങളുടെ അതൃപ്തിക്ക് കാരണമായതായി വിദഗ്ദ്ധർ പറയുന്നു. കറൻസിയുടെ ദ്രുതഗതിയിലുള്ള മൂല്യത്തകർച്ചയും പണപ്പെരുപ്പ സമ്മർദവും ചേർന്ന് ഭക്ഷണത്തിന്റെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയർന്നു, ഇറാന്റെ ആണവ പദ്ധതിക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം ഇതിനകം സമ്മർദത്തിലായ ഗാർഹിക ബജറ്റുകളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതോടെ ടെഹ്‌റാനിലെയും മറ്റ് നഗരങ്ങളിലെയും നിരവധി വ്യാപാരികളും കടയുടമകളും തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.