
സ്വർണം കുറഞ്ഞ പണിക്കൂലിയിൽ വാങ്ങാൻ മുടക്കേണ്ടത് 105000 രൂപ. അന്താരാഷ്ട്ര വിലയിലെ കുതിപ്പിൽ കയ്യെത്തി പിടിക്കാനാവാതെ മുന്നേറുകയാണ് സ്വർണം. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 305 രൂപയും ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെയും വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12170 രൂപയും ഒരു പവന് വില 97360 രൂപയും ഉയർന്നു.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 94,920 രൂപയായിരുന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 333 രൂപയും പവന് 2664 രൂപയും വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 13277 രൂപയും പവന് 106216 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കൂടി 9958 രൂപയും പവന് 2000 രൂപ വര്‍ദ്ധിച്ച് 79664 രൂപയിലുമെത്തി. ഓരോ ദിവസവും സ്വർണവിലയിൽ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടാകുന്നത്. വിലയിൽ റെക്കോർഡ് കുതിപ്പാണ് ഈ മാസം ഉണ്ടായി കൊണ്ടിരിക്കുന്നത്.
രാജ്യാന്തര വില, ഡോളർ–രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. രൂപയുടെ വിനിമയ നിരക്ക് ഇന്നലെ 88.06 ഡോളറാണ്. വിവാഹം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങൾ നടത്തുന്നവരെ സ്വർണവില വലിയ രീതിയിൽ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.