
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പുതിയ ഓഫീസായ ‘സേവാ തീർത്ഥ്’ സമുച്ചയത്തിലേക്ക് മകരസംക്രാന്തി ദിനമായ ജനുവരി 14ന് മാറും. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അത്യാധുനിക സമുച്ചയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയ്ക്കായി മൂന്ന് പ്രത്യേക മന്ദിരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന മന്ദിരം ‘സേവാ തീർത്ഥ്-1’ എന്നാണ് അറിയപ്പെടുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947 മുതൽ സൗത്ത് ബ്ലോക്കിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ആ ചരിത്രപരമായ അധ്യായത്തിനാണ് ഈ ആഴ്ചയോടെ മാറ്റം വരുന്നത്.
ഏകദേശം 1,189 കോടി രൂപ ചെലവിൽ ലാർസൻ ആൻഡ് ടൂബ്രോയാണ് 2,26,203 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ബൃഹത്തായ മന്ദിരം നിർമ്മിച്ചത്. സമുച്ചയത്തിലെ രണ്ടാമത്തെ കെട്ടിടമായ ‘സേവാ തീർത്ഥ്-2′ ലേക്ക് ക്യാബിനറ്റ് സെക്രട്ടേറിയറ്റ് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ പ്രവർത്തനം മാറ്റിയിരുന്നു. ‘സേവാ തീർത്ഥ്-3’ ലായിരിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് പ്രവർത്തിക്കുക. പ്രധാനമന്ത്രിക്കായുള്ള പുതിയ ഔദ്യോഗിക വസതിയുടെ നിർമ്മാണവും ഇതിന് സമീപം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.