
ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങിയാതായി പരാതി. കുട്ടനാട് രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ബംഗളൂരുവിലെ ഫ്ലാറ്റ് ഉള്‍പ്പെടെ വിറ്റ് ഒളിവിൽ പോയത്. ബംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളാണ് ഇരുവരും.
ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ടോമിയും ഷൈനിയും ചിട്ടിയിൽ ആളുകളെ ചേർത്തിരുന്നത്. നിരവധി മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് രാമമൂർത്തി പൊലീസിൽ പരാതി നൽകുവാൻ എത്തിയത്.2003 മുതൽ പ്രവർത്തിക്കുന്ന ഈ ചിട്ടി കമ്പിനി ബാങ്ക് പലിശയേക്കാൾ ഇരട്ടി നൽകിയാണ് ആളുകളെ ആകർഷിച്ചത്. സ്ഥാപനത്തിന്റെ രേഖകളിൽ 1600 ഓളം ഇടപാടുകാരുണ്ട്. അതിനാൽ തട്ടിപ്പിന്റെ വ്യാപ്‌തി ഇനിയും കൂടിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.