
കിഴക്കൻ പാകിസ്ഥാനിൽ തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ 170 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ പകുതിയോളം കുട്ടികളാണ്.
ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേരാണ് മരിച്ചത്. പഞ്ചാബ് പ്രവിശ്യയിൽ ആണ് പ്രളയം കൂടുതൽ ദുരിതം വിതച്ചത്. ഇവിടെ നിരവധി വീടുകളും റോഡുകളും തകർന്നു.
ജൂൺ 26 മുതൽ ആരംഭിച്ച പ്രളയത്തിൽ 85 കുട്ടികൾ മരിച്ചതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബ് പ്രവിശ്യയിലുടനീളമുള്ള പല ജില്ലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഉയരുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ റാവൽപിണ്ടി നഗരത്തിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.