
2024 ൽ ദില്ലിയിൽ ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന 82 കിലോ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിലെ മുഖ്യസൂത്രധാരനായ പവൻ താക്കൂർ അറസ്റ്റിൽ. നിലവില്‍ ദുബൈയില്‍ കഴിയുന്ന ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
ദില്ലിയിൽ ഈ ആഴ്ച 282 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും പിടികൂടിയിരുന്ന. ഇതിന് പിന്നിലും ഇയാളാണെന്നാണ് സൂചന. ഹവാല കള്ളപ്പണം വെളുപ്പിക്കല്‍ ഏജന്റായാണ് താക്കൂർ പ്രവർത്തനമാരംഭിച്ചത്.
മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിച്ച കള്ളപ്പണം വിപുലമായ ‘ഹവാല’ സംവിധാനത്തിലൂടെയാണ് കടത്തിയത്. ഇന്ത്യ, ചൈന, സിംഗപ്പൂർ, ഹോങ്കോങ്, യുഎഇ എന്നിവിടങ്ങളിലെ ക്രിപ്‌റ്റോകറൻസി ഇടപാടുകളും അതിർത്തി കടന്നുള്ള ഷെൽ കമ്പനികളും ഇതിനായി ഉപയോഗിച്ചതിന് തെളിവുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.