4 January 2026, Sunday

Related news

January 3, 2026
November 25, 2025
September 23, 2025
April 16, 2025
February 15, 2025
February 14, 2025
December 27, 2024
October 14, 2024
September 25, 2024
September 4, 2024

ഗാസയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 33 മരണം ; കൊല്ലപ്പെട്ടവരിൽ ഹമാസിന്റെ സീനിയർ കമാൻഡറുമുണ്ടെന്ന് ഇസ്രയേൽ

ഇതുവരെ കൊല്ലപ്പെട്ടത് 40,819 പാലസ്തീൻകാർ
Janayugom Webdesk
ഗാസ 
September 4, 2024 2:48 pm

പോളിയോ വാക്സിനേഷന്റെ മൂന്നാം ദിനമായ ഇന്നലെ വെടിനിർത്തൽ സമയപരിധി അവസാനിച്ചതിനു തൊട്ടുപിന്നാലെ വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 33 മരണം . കൊല്ലപ്പെട്ടവരിൽ ഹമാസിന്റെ സീനിയർ കമാൻഡറുമുണ്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിൽ നടത്തിയ ബോംബാക്രമണത്തിൽ അഭയകേന്ദ്രമായ സ്കൂളിനുമുന്നിൽ ഭക്ഷണത്തിനു വരിനിന്ന 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. ബോംബാക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ റഫയിൽ 4 സ്ത്രീകളും ഗാസ സിറ്റിയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്കു സമീപം 8 പേരും കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 24 മണിക്കൂറിനുള്ളിൽ 33 പാലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.

 

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 40,819 പാലസ്തീൻകാർ കൊല്ലപ്പെട്ടു. 94,291 പേർക്കു പരുക്കേറ്റു. വെസ്റ്റ്ബാങ്കിലെ തുൽകരിമിൽ 14 വയസ്സുള്ള ആൺകുട്ടിയെയും 16 വയസ്സുള്ള പെൺകുട്ടിയെയും ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ജെനിനിലും ആക്രമണം തുടരുന്നു. വടക്കൻ ഗാസയിൽ ഹമാസിന്റെ ഒരു കിലോമീറ്റർ തുരങ്കം തകർത്തതായി ഇസ്രയേ‍ൽ സേന പറഞ്ഞു. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കാ‍ൽഭാഗത്തോളം പേർക്ക് വാക്സിനേഷൻ പൂർത്തിയായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ആകെ 640,000 കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷനാണു ലക്ഷ്യമിടുന്നത്. ത്വക്കുരോഗം ഉൾപ്പെടെ പടർന്ന് ഇസ്രയേലിലെ ജയിലുകളിലെ പലസ്തീൻ തടവുകാരുടെ ദുരിതം ഇരട്ടിയായതായി റിപ്പോർട്ടുകളുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.