ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിലെ ബോഡേലി താലൂക്കിൽ 4 വയസുകാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന അയൽവാസിയായ 42കാരൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മ കേസ് കൊടുത്തപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നതെന്ന് എഎസ്പി ഗൌരവ് അഗർവാൾ പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയുടെ രക്തം ഇവരുടെ അയൽവാസിയായ ലാല ഭായ് തത്വി, അടുത്തുള്ള ക്ഷേത്രത്തിൻറെ പടികളിൽ ഒഴിച്ചതായി കണ്ടെത്തിയിരുന്നു. അതിനാൽത്തന്നെ ഇത് നരബലിയാകാമെന്നാണ് സംശയം.
ലാല ഭായ് തത്വി തന്നെയാണെന്്ന സ്ഥിരീകരിച്ച എഎസ്പി ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.