4 March 2026, Wednesday

Related news

March 4, 2026
March 2, 2026
February 27, 2026
February 22, 2026
February 13, 2026
February 13, 2026
February 12, 2026
January 26, 2026
January 22, 2026
January 21, 2026

50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം; എ ഐ എ ഡി എം കെ മുൻമന്ത്രി കെ എ സെങ്കോട്ടയ്യൻ ടി വി കെയിൽ ചേർന്നു

Janayugom Webdesk
ചെന്നൈ
November 27, 2025 1:54 pm

എ ഐ എ ഡി എം കെയിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായിരുന്ന കെ എ സെങ്കോട്ടയ്യൻ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. എം ജി രാമചന്ദ്രൻ, ജെ ജയലളിത തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച് 50 വർഷത്തോളം ദ്രാവിഡ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അനുഭവവുമായാണ് 77കാരനായ സെങ്കോട്ടയ്യൻ ടി വി കെയിൽ ചേർന്നത്. മുൻ എം പി, മുൻ എം എൽ എ എന്നിവരുൾപ്പെടെയുള്ള അനുയായികളോടൊപ്പം സെങ്കോട്ടയ്യൻ ടി വി കെ ആസ്ഥാനത്ത് എത്തി വിജയുമായി കൂടിക്കാഴ്ച നടത്തി. ഒൻപത് തവണ എം എൽ എ ആയിരുന്ന സെങ്കോട്ടയ്യനെ വി കെ ശശികല, ടി ടി വി ദിനകരൻ, ഒ പനീർശെൽവം തുടങ്ങിയ പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുത്ത് എ ഐ എ ഡി എം കെയെ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 31നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

പരിചയസമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ കുറവ് നേരിടുന്ന ടി വി കെയ്ക്ക് സെങ്കോട്ടയ്യൻ ഒരു മുതൽക്കൂട്ടാകും. പാർട്ടിയിലെ ഭൂരിഭാഗം രണ്ടാം നിര നേതാക്കളും രാഷ്ട്രീയത്തിൽ അധികം പരിചയമില്ലാത്തവരോ ദ്രാവിഡ പാർട്ടികളിൽ പ്രവർത്തിക്കാത്തവരോ ആണ്. കരൂർ തിക്കിക്കൂട്ടലിൽ 41 പേർ മരിച്ച സംഭവത്തിൽ പാർട്ടിയുടെ പ്രതികരണം അപര്യാപ്തമായപ്പോൾ ടി വി കെയിലെ രാഷ്ട്രീയ പരിചയസമ്പന്നരുടെ അഭാവം വ്യക്തമായിരുന്നു. എ ഐ എ ഡി എം കെയോടൊപ്പം പ്രവർത്തിച്ച തൻ്റെ 50 വർഷത്തെ അനുഭവത്തിനൊപ്പം, നിയമസഭയ്ക്കകത്തും പുറത്തും ഡി എം കെയെ നേരിടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള ശേഷിയും സെങ്കോട്ടയ്യൻ ടി വി കെയിലേക്ക് കൊണ്ടുവരും. സത്യമംഗലം, പിന്നീട് ഗോബിചെട്ടിപ്പാളയം എന്നിവിടങ്ങളിൽ നിന്ന് ഒൻപത് തവണ എം എൽ എയായി സേവനമനുഷ്ഠിച്ച സെങ്കോട്ടയ്യൻ, ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും മന്ത്രിസഭകളിലും അംഗമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.