31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025

112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി

Janayugom Webdesk
തിരുവനന്തപുരം
June 16, 2023 10:26 pm

സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പിഎംജിഎസ്‌വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി. 2023–24 സാമ്പത്തിക വർഷത്തിൽ 594.75 കിലോമീറ്റർ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുകയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു.
കേന്ദ്ര‑സംസ്ഥാന സംയുക്ത പദ്ധതിയിൽ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328.45 കോടി രൂപ കേന്ദ്രസർക്കാരും 226 കോടി രൂപ സംസ്ഥാന സർക്കാരും ചെലവഴിക്കും. സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് അംഗീകരിച്ചാണ് പിഎംജിഎസ്‌വൈ എംപവേർഡ് കമ്മിറ്റി പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്എസ്ആർഡിഎ ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
തിരുവനന്തപുരം ജില്ലയില്‍ എട്ട്, കൊല്ലം മൂന്ന്, ആലപ്പുഴ ഒന്ന്, പത്തനംതിട്ട നാല്, കോട്ടയം 13, ഇടുക്കി 13, എറണാകുളം ഒമ്പത്, തൃശൂർ ഏഴ്, പാലക്കാട് എട്ട്, മലപ്പുറം 14, വയനാട് അഞ്ച്, കോഴിക്കോട് 11, കണ്ണൂർ എട്ട്, കാസർകോട് എട്ട് റോഡുകളാണ് പുതുതായി അനുവദിച്ചത്. സംസ്ഥാനത്താകെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പിഎംജിഎസ്‌വൈയുടെ ഭാഗമായി നിർമ്മിക്കുന്നത്. 5172.24 കോടിയാണ് പദ്ധതി തുക. ഇതിൽ 3597 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 1512 റോഡുകളുടെയും രണ്ട് പാലത്തിന്റെയും പണിയാണ് ഇതിനകം പൂർത്തിയായത്. പുതുതായി അനുവദിച്ചത് ഉൾപ്പെടെ 266 റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിർമ്മാണം ഇനി പൂർത്തിയാക്കാനുണ്ട്. സമയബന്ധിതമായി പ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമം അതിവേഗം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

eng­lish sum­ma­ry; 554.45 crore for upgrad­ing 112 rur­al roads

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.