
പോള്‍ വോള്‍ട്ടില്‍ ലോക റെക്കോഡ് കുറിച്ച് സ്വീഡീഷ് താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഡുപ്ലാന്റിസ് 6.30 മീറ്റർ ചാടിയാണ് സ്വന്തം ലോക റെക്കോഡ് തിരുത്തിക്കുറിച്ചത്. ഓഗസ്റ്റിൽ ബുഡാപെസ്റ്റിലെ ഗ്യുലായ് ഇസ്ത്വാൻ മെമ്മോറിയലിൽ 6.29 മീറ്ററര്‍ ചാടിയതാണ് ഇതിന് മുമ്പത്തെ മികച്ച പ്രകടനം.
ഫെബ്രുവരിയിൽ ക്ലെർമോണ്ട്-ഫെറാൻഡിൽ 6.27 മീറ്ററും ജൂണിൽ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 6.28 മീറ്ററും സ്കോർ ചെയ്ത ഡുപ്ലാന്റിസിന്റെ 2025 ലെ നാലാമത്തെ റെക്കോർഡാണിത്.ഗ്രീസിന്റെ ഇമ്മാനോയുൾ കരാലിസ് 6.00 മീറ്റർ ഉയരത്തില്‍ ചാടി വെള്ളിയും ഓസ്ട്രേലിയയുടെ കുർട്ടിസ് മാർഷൽ 5.95 മീറ്റർ ദൂരം ചാടി വെങ്കലവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.