
മലബാർ മിൽമ ക്ഷീര കർഷകർക്ക് ആറ് കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി അനുവദിച്ചു. മലബാർ മേഖലയിലുള്ള ക്ഷീര സംഘങ്ങളിലെ ക്ഷീര കർഷർക്കാണ് ആനുകൂല്യം ലഭിക്കുക. ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 50 കിലോഗ്രാം ചാക്കൊന്നിന് 100 രൂപ ഇതുപ്രകാരം ജൂൺ മാസത്തിൽ സബ്സിഡിയായി ലഭിക്കും. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ മിൽമ ഗോമതി കാലിത്തീറ്റയ്ക്ക് മെയ് മാസത്തിൽ നൽകി വന്നിരുന്ന സബ്സിഡി ജൂൺ മാസവും തുടരുന്നുണ്ട്. ഇതു കൂടി കൂട്ടുമ്പോൾ ജൂൺ മാസത്തിൽ ഒരു ചാക്ക് മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 200 രൂപ ക്ഷീര കർഷകർക്ക് സബ്സിഡിയായി ലഭിക്കും. 2025 മെയ് മാസത്തിൽ നൽകി വരുന്നതും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതുമടക്കം ഈ സാമ്പത്തിക വർഷത്തിൽ 5.82 കോടി രൂപ കാലിത്തീറ്റ സബ്സിഡിയിനത്തിൽ ക്ഷീര കർഷകരിലേക്ക് എത്തിച്ചേരുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മാനേജിംഗ് ഡയറക്ടർ കെ സി ജെയിംസ് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.