21 January 2026, Wednesday

Related news

October 11, 2025
September 21, 2025
April 15, 2025
February 12, 2025
July 24, 2024
April 15, 2024
March 3, 2024
October 11, 2023
October 10, 2023
August 20, 2023

കര്‍ണാടക സര്‍ക്കാരിനെതിരെ 600 കോടിയുടെ അഴിമതി ആരോപണം

Janayugom Webdesk
ബംഗളൂരു
July 24, 2024 5:31 pm

കര്‍ണാടക സര്‍ക്കാരിനെതിരെ 600 കോടിയുടെ അഴിമതി ആരോപണവുമായി ബിജെപി നേതാവ് ബസനഗൗഡ ആര്‍ പാര്‍ട്ടീല്‍ യത്നാല്‍ രംഗത്ത്. മഹര്‍ഷി വാല്‍മികി കോര്‍പ്പറേഷന്‍ അഴിമതിയ്ക്കു പിന്നാലെയാണ് സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പാട്ടീല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ കർണാടക സ്റ്റേറ്റ് ഹാബിറ്റാറ്റ് സെന്റര്‍ എന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ സുതാര്യതാ നിയമം ലംഘിച്ച് 600 കോടി നല്‍കി എന്നാണ് ആരോപണം. 

മന്ത്രി സമീർ അഹമ്മദിന്റെ നേതൃത്വത്തിലുളള പദ്ധതികൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്, ഇത് മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. കല്യാണ കർണാടക ഡെവലപ്‌മെന്റ് ബോർഡിൽ നിന്ന് ഈ ഹാബിറ്റാറ്റ് സെന്ററിലേക്ക് ഫണ്ട് കൈമാറിയതായും യത്‌നാൽ ആരോപിച്ചു. വാൽമീകി കോർപ്പറേഷനിലെ ക്രമക്കേടുകൾ പുറത്തായത് മുതൽ മന്ത്രി സമീർ ഈ ഹാബിറ്റാറ്റ് സെന്ററിൽ ദിവസവും യോഗങ്ങൾ നടത്തുന്നുണ്ട്. ഇത് ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന മഹർഷി വാൽമീകി വികസന കോർപ്പറേഷനിൽ അനധികൃതമായി ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഒരു ഉദ്യോഗസ്ഥന്റെ ആത്മഹത്യയോടെയാണ് അഴിമതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 

Eng­lish Sum­ma­ry: 600 crore cor­rup­tion alle­ga­tion against Kar­nata­ka government

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.