
തിരൂർ റയിൽവേസ്റ്റേഷനിൽ കുട്ടികളടക്കം 7 പേർ ലിഫ്റ്റിൽ കുടുങ്ങി. റയിൽവേ പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ടെക്നീഷ്യനെ വിളിച്ച് വരുത്തുകയായിരുന്നു. ഒരു മണിക്കൂറോളം സമയം ആളുകൾ ലിഫ്റ്റിൽ കുടുങ്ങി.
ലിഫ്റ്റ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ആദ്യം ലിഫ്റ്റ് പൊളിക്കുന്നതിനിടെ വിടവുണ്ടാക്കുകയും അതിലൂടെ ആളുകൾക്ക് ഭക്ഷണവും വെള്ളവും നൽകുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശികളായ രണ്ട് പേരുമാണ് ലിഫ്റ്റിൽ പെട്ടുപോയത്. ഒടുവിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.