
നടി ആലിയ ഭട്ടിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റില്‍. നടിയെ വഞ്ചിക്കുകയും അവരുടെ നിർമ്മാണ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിലാണ് വേദികയെ അറസ്റ്റുചെയ്തിരിക്കുന്നത്.
ആലിയ ഭട്ടിന്റെ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന വേദിക, 2022 ഓഗസ്റ്റ് മുതൽ 2024 വരെയുള്ള രണ്ട് വർഷ കാലയളവില്‍ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 76 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസ് കണ്ടെത്തൽ. ഈ വർഷം ആദ്യം മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ സോണി ഭട്ടാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.