
90 ഡിഗ്രി വളവിൽ മേൽപാലം നിർമിച്ചതിന് മധ്യപ്രദേശ് സർക്കാർ ഏഴ് പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്തു. ഭോപ്പാലിലെ ഐഷ്ബാഗ് റെയിൽവേ സ്റ്റേഷന് സമീപമാണ് 90 ഡിഗ്രി വളവിൽ മേൽപാലം നിർമിച്ചിരിക്കുന്നത്. രണ്ട് ചീഫ് എൻജിനിയർമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയുണ്ടായത്. പാലം നിർമാണത്തിൽ ഉൾപ്പെട്ടിരുന്ന ആർക്കിടെക്റ്റ് പുനിത് ഛദ്ദയുടെ കമ്പനിയെയും ഡിസൈൻ കൺസൾട്ടന്റായ ഡൈനാമിക് കൺസൾട്ടന്റ് കമ്പനിയെയും ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാമായ് കാ ബാഗും പുഷ്പ നഗറും തമ്മിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് 18 കോടി മുടക്കി റെയില്‍വെ മേല്‍പാലം നിര്‍മിച്ചത്. മൂന്നുലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. വിഷയം വൈകിയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻതന്നെ വേണ്ട നടപടി കൈക്കൊണ്ടുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എക്സിലൂടെ അറിയിച്ചു.
അതേസമയം, ആവശ്യമായ സ്ഥലം ലഭിക്കാതിരുന്നതുമൂലമാണ് ഇത്തരത്തിൽ പാലം നിർമിക്കേണ്ടിവന്നതെന്നാണ് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ പറയുന്നത്. തങ്ങൾക്ക് ലഭിച്ച സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് പാലം പണിതതെന്നും, 90 ഡിഗ്രിയിൽ ഷാർപ്പായി ഒരു വളവ് നിർമിക്കുകയല്ലാതെ അവിടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നുവെന്നും എൻജിനിയർമാർ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.