
പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 98.18 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 6,471 കോടി രൂപവരുന്ന 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ മാത്രമാണ് ഇനി തിരികെ എത്താനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. 2023 മേയ് 19നാണ് 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ വിനിമയം നിര്‍ത്തലാക്കിയത്.
2023 മേയ് 19ലെ കണക്കനുസരിച്ച് 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് വിപണിയില്‍ വിനിമയത്തിലുണ്ടായിരുന്നത്. ഇത് കഴിഞ്ഞമാസം അവസാനത്തോടെ 6,471 കോടിയായി കുറഞ്ഞുവെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. 2023 ഒക്ടോബര്‍ 23 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ മാത്രമേ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കൂ. രാജ്യത്ത് എവിടെ നിന്നും തപാല്‍ ഓഫിസുകള്‍ വഴി 2000 രൂപ നോട്ടുകള്‍ റിസര്‍ബാങ്ക് ഓഫിസുകളിലേക്ക് അയയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.