20 December 2025, Saturday

Related news

December 16, 2025
December 11, 2025
November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025

മോഡി ഡോക്യുമെന്ററി സര്‍വകലാശാലകളില്‍ പ്രദര്‍‍ശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2023 10:42 pm

ബിബിസിയുടെ മോഡി സീരിസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി (ടിസ്) ലെയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ത്ഥികള്‍.
ടിസിന്റെ പ്രധാന കാമ്പസില്‍ ഒത്തുകൂടിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലുമായി ഡോക്യുമെന്ററി കാണുകയായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം വിലക്കി മുംബൈയിലെ പ്രധാന കാമ്പസിനും വിദ്യാർത്ഥികൾക്കും ടിസിന്റെ മറ്റ് ശാഖകളുടെ മാനേജ്‌മെന്റിനും സ്ഥാപനം കഴിഞ്ഞ ദിവസം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിപ്പുണ്ടായിരുന്നു. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശനം കാണാന്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. തമിഴ്‌നാട്ടില്‍ മദ്രാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഓഡിറ്റോറിയം അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ തള്ളിയതോടെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയായിരുന്നു. കാമ്പസിനു പുറത്തുനിന്നെത്തിയവരാണ് പ്രദര്‍ശനം നടത്തിയതെന്നാണ് അധികൃതരുടെ വാദം. 

അതിനിടെ ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റി കെട്ടിടത്തിന് പുറത്ത് നടന്ന സംഘര്‍ഷത്തില്‍ അന്വേഷണം നടത്താന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി. പ്രദര്‍ശനം തടഞ്ഞുകൊണ്ട് സര്‍വകലാശാല ആര്‍ട്‌സ് ഫാക്കല്‍റ്റി കെട്ടിടം പരിസരത്ത് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 24 വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Stu­dents screened Modi doc­u­men­tary in universities

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.