15 January 2026, Thursday

Related news

January 12, 2026
January 12, 2026
January 12, 2026
January 2, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025
December 5, 2025

കോട്ടയത്ത് നീര്‍പക്ഷികളില്‍ 37 ശതമാനം വര്‍ധന

Janayugom Webdesk
കോട്ടയം
February 10, 2023 10:37 pm

ജില്ലയിലെ നീർപക്ഷികളിൽ 37 ശതമാനം വർധനവെന്ന് സൂചന. ഏഷ്യൻ ശീതകാല നീർപക്ഷി സർവേയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പും കോട്ടയം നേച്ചർ സൊസൈറ്റിയും സംയുക്തമായി വേമ്പനാട്ടുകായലിന്റെ ചുറ്റുമുള്ള പത്തിടങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2022 ൽ 57 ഇനങ്ങളിലായി 10,247 പക്ഷികളാണ് ജില്ലയിലുണ്ടായിരുന്നത്. ഇപ്പോഴത് 67 ഇനങ്ങളിലായി 14,178 ആയി. 23 വർഷത്തിനിടെ ആദ്യമായാണ് നീർപക്ഷി ഇനങ്ങളുടെ എണ്ണം ഇത്രയധികം ഉയർന്നത്. എണ്ണത്തിൽ കൂടുതൽ നീർക്കാക്കകളാണ്. അതിനു താഴെ കൊക്കു വർഗക്കാരാണ്. മൂന്നാമത് കഷണ്ടി കൊക്കുകളാണ്. 

കൂടുതൽ പക്ഷികളെ കണ്ടെത്തിയത് വേമ്പനാട്ടുകായലിലാണ്. 1510 ചെറിയ നീർക്കാക്ക, 901 ചെമ്പൻ അരിവാൾകൊക്കൻ, 145 ചെറിയ മീവൽക്കാട, 135 കരി ആള, 73 ചൂളൻ എരണ്ട എന്നിങ്ങനെ നീളുന്നു പക്ഷികളുടെ എണ്ണം. തണ്ണീർമുക്കം ബണ്ടിൽ കരി ആളകളുടെ എണ്ണം വർധിച്ചു. നെടുമുടി പൂതപ്പാണ്ടി സെക്ടറിൽ കാലിമുണ്ടികളായിരുന്നു കൂടുതൽ. കുറവ് പക്ഷികളെ കണ്ടത് കുമരകം പക്ഷിസങ്കേതത്തിലാണ്. കൃഷ്ണപ്പരുന്തുകളുടെ എണ്ണം 162 ൽ നിന്ന് 296 ആയി. തൊള്ളായിരം കായൽ ഭാഗത്ത് കണ്ട 125 ചങ്ങാലി പ്രാവുകൾ കൗതുക കാഴ്ചയായി. 

ജനുവരി മൂന്നാമത്തെ ഞായറാഴ്ച രാവിലെ 6 മുതൽ 10 വരെയായിരുന്നു സർവേ. 50 പക്ഷിനിരീക്ഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കെ ടി ഡി സി പക്ഷിസങ്കേതം, തൊള്ളായിരം കായൽ, കൈപ്പുഴ മുട്ട്, തണ്ണീർമുക്കം ബണ്ട്, വേമ്പനാട്ടു കായൽ, പാതിരാമണൽ, പള്ളാത്തുരുത്തി, നെടുമുടി പൂതപ്പാണ്ടി കായൽ, കോട്ടയം കുമരകം റോഡ്, നാരകത്തറ എന്നിവിടങ്ങളിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 

Eng­lish Summary;37 per­cent increase in water birds in Kottayam

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.