20 December 2025, Saturday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

അഴിമതി ആരോപണത്തിൽ ബിജെപിയുടെ പന്തളം നഗരസഭ ഭരണസമിതി ഉലയുന്നു

Janayugom Webdesk
പന്തളം
March 29, 2023 9:43 pm

പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയ ഗുരുതര അഴിമതി ആരോപണത്തിൽ പന്തളംനഗരസഭാ ഭരണ സമിതി അഴിമതി ഉലയുന്നു. മുൻസിപ്പൽ എൻജിനീയറാണ് കൗൺസിലിൽ യോഗത്തിൽ ആദ്യമായി ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതേച്ചൊല്ലി കൗൺസിൽ രൂക്ഷമായ വാക്കേറ്റം നടന്നു. എൻജിനീയറുടെ പാസ്വേഡ് ഉപയോഗിച്ച് ഭരണ സമിതി തന്നെ പദ്ധതികളിൽ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. ഒരു കോടി രൂപയുടെ വ്യത്യാസമാണ് പദ്ധതികളിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് കൗൺസിൽ നിറുത്തിവച്ചു. 

പദ്ധതി നിർവ്വഹണത്തിൽ ബിജെപി ഭരണ സമിതി പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. മൂന്ന് കോടി രൂപ നഷ്ടപ്പെടുമെന്നുറപ്പായിക്കഴിഞ്ഞിരിക്കുന്നു. 2023 — 24 ലെ പദ്ധതിയും നഷ്ടപ്പെടുത്താനുള്ള ശ്രമം ഇടതുപക്ഷം അനുവദിക്കില്ലെന്ന് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ കൗൺസിലർ മാരായ റ്റി കെ സതി, ശോഭനാകുമാരി, രാജേഷ്കുമാർ, അരുൺ എസ്, സക്കീർ, അജിതകുമാരി, അംബികാ രാജേഷ്, ഷെഫിൻജൂബ് ഖാൻ എന്നിവർ പറഞ്ഞു. പദ്ധതി അവസാനിക്കാൻ മൂന്ന് ദിവസം മാത്രം നിൽക്കേ മൊത്തം പദ്ധതി ചിലവു് 48.6 ശതമാനം മാത്രമാണ്. പാവങ്ങൾക്കു വിവിധ ആനുകൂല്യങ്ങളിലായി ലഭിക്കേണ്ട കോടികണക്കിനു രൂപയാണ് നഷ്ടപ്പെടാൻ പോകുന്നതെന്ന് അവർ പറഞ്ഞു. ആരോപണം ഉന്നയിക്കപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ഇതുവരെ പന്തളം നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഭരണസമിതി അംഗങ്ങളും ബിജെപിയും പറയുന്നതെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. 

Eng­lish Sum­ma­ry: BJP’s Pan­dalam Munic­i­pal Coun­cil is shak­en by cor­rup­tion allegations

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.