22 January 2026, Thursday

Related news

January 20, 2026
January 13, 2026
January 6, 2026
December 24, 2025
December 23, 2025
December 19, 2025
December 17, 2025
December 16, 2025
December 15, 2025
December 12, 2025

മോഡി പരാമര്‍ശം; രാഹുലിനെതിരെയുള്ള പട്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

web desk
പട്ന
April 24, 2023 3:23 pm

മോഡി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള പട്ന കോടതിയുടെ ഉത്തരവ് പട്ന ഹൈക്കോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്ന കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. നാളെയാണ് പട്ന കോടതി കേസ് പരിഗണിക്കുന്നത്. നാളെ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പട്ന കോടതിയുടെ ഉത്തരവ്.

ബിജെപി നേതാവ് സുശീൽ കുമാറാണ് 2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോഡി സമുദായത്തെ അപകീർത്തിപ്പെടുത്തന്നതാണെന്ന് ആരോപിച്ച് പട്നയിലെ എംപി, എംഎൽഎ, എംഎൽസി സ്പെഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ 18ന് ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് നാളെ അന്തിമവാദത്തിനും വിധി പറയാനുമായി പട്ന കോടതി കേസ് മാറ്റിവച്ചത്. പ്രതിസ്ഥാനത്തുള്ള രാഹുല്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ രാഹുല്‍ നല്‍കിയ റദ്ദാക്കല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി മേയ് 16 വരെ കീഴ്ക്കോടതിയുടെ നടപടി സ്റ്റേ ചെയ്തിരിക്കുന്നത്.

ഗുജറാത്ത് ബിജെപി എംഎൽഎ പൂർണേഷ് മോഡി നൽകിയ പരാതിയില്‍ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. വിധി വന്നയുടന്‍ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. സമാന സംഭവത്തില്‍ മറ്റൊരു കോടതി കൂടി കേസ് പരിഗണിക്കുന്നത് ഇരട്ട അപകടങ്ങളുണ്ടാക്കുമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്.

 

Eng­lish Sam­mury: ‘Modi-Theives’ remark, Pat­na High Court stayed the Pat­na court’s order against Rahul Gandhi

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.