13 December 2025, Saturday

Related news

November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 26, 2025
August 19, 2025
August 18, 2025
August 18, 2025
August 5, 2025

ടി എ മജീദ് സ്മാരക പുരസ്കാരം ഭക്ഷ്യമന്ത്രി ജി ആർ അനിലിന്

Janayugom Webdesk
തിരുവനന്തപുരം
July 1, 2023 11:11 pm

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും വർക്കലയുടെ ജനകീയ എംഎൽഎയുമായിരുന്ന ടി എ മജീദിന്റെ സ്മരണാർത്ഥം ടി എ മജീദ് സ്മാരക സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ അർഹനായി.
ആറിന് വൈകിട്ട് 4.30ന് വർക്കലയിൽ നടക്കുന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മന്ത്രി ജി ആർ അനിൽ ടി എ മജീദ് അനുസ്മരണ പ്രഭാഷണം നടത്തും.

കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തെ കാര്യക്ഷമമായും ജനോപകാര പ്രദമായും നിലനിർത്തുന്നതിൽ നിർണായകമായ സംഭാവനകളാണ് മന്ത്രി എന്ന നിലയിൽ ജി ആർ അനിൽ നൽകുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പാക്കി. പൊതുവിതരണ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന കെ സ്റ്റോർ ജി ആര്‍ അനിലിന്റെ ഭരണമികവിന്റെ ഉദാഹരണമാണെന്നും പുരസ്കാര നിർണയ സമിതി വിലയിരുത്തി. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, വള്ളിക്കാവ് മോഹൻദാസ്, സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍, ടി എ മജീദ് സ്മാരക സൊസൈറ്റി സെക്രട്ടറി വി മണിലാല്‍ എന്നിവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: TA Majeed Memo­r­i­al Award to Food Min­is­ter GR Anil

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.