17 December 2025, Wednesday

Related news

December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 11, 2025

തീവ്രവാദ ഗ്രൂപ്പുമായി ബന്ധം; വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Janayugom Webdesk
ന്യൂഡൽഹി
July 2, 2023 9:28 pm

പാകിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലെ അഞ്ചു കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഗസ്‌വ ഇ ഹിന്ദ് എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ബിഹാറില്‍ പട്നയിലെ രണ്ടു കേന്ദ്രങ്ങളിലും ധർഭംഗയിലുമായിരുന്നു റെയ്ഡ്. ഗുജറാത്തിലെ സൂറത്ത്, ഉത്തർപ്രദേശിലെ ബറേലി എന്നിവിടങ്ങളിലും പരിശോധന നടന്നു. ബറേലി ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ, സിം കാർഡുകൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. 

കഴിഞ്ഞ വർഷം ജൂലൈ 14ന് പട്നയിലെ ഫൂൽവരിഷെരീഫിൽ നിന്ന് മർഗൂബ് അഹമ്മദ് ഡാനിഷിനെ (താഹിർ) അറസ്റ്റ് ചെയ്തതിനെത്തുടർന്നായിരുന്നു ഗസ്‌വ ഇ ഹിന്ദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയും 2022 ജൂലൈ 22ന് മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ഐപിസി, യുഎപിഎ എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം ഈ വർഷം ജനുവരി ആറിന് മർഗൂബിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പാകിസ്ഥാനിൽ നിന്നു നിയന്ത്രിക്കപ്പെടുന്ന ഗസ്‌വ ഇ ഹിന്ദിനു വേണ്ടി മർഗൂബ് അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള സെയിൻ എന്നയാളാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. പാകിസ്ഥാനികളും ബംഗ്ലാദേശികളും യെമൻ സ്വദേശികളും ഈ ഗ്രൂപ്പിലുണ്ടായിരുന്നു.

Eng­lish Summary:terrorist group affil­i­a­tion; NIA raids in var­i­ous states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.