22 January 2026, Thursday

Related news

September 27, 2025
August 30, 2025
August 2, 2025
June 12, 2025
September 30, 2024
September 29, 2024
September 28, 2024
September 3, 2024
September 1, 2024
August 31, 2024

പുന്നമടയിൽ വിജയഗാഥ രചിക്കുവാൻ 
‘ഷോട്ട് പുളിക്കത്ര’ നീരണിഞ്ഞു

Janayugom Webdesk
കുട്ടനാട്
July 28, 2023 7:34 pm

പുന്നമടയിൽ വീണ്ടും വിജയഗാഥ രചിക്കുവാൻ ‘ഷോട്ട് പുളിക്കത്ര ’ നീരണിഞ്ഞു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ അധ്യക്ഷയിൽ നടന്ന ചടങ്ങിലാണ് നീരണിഞ്ഞത്. വഞ്ചിപ്പാട്ടിന്റേയും ആർപ്പുവിളിയുടെയും മുഖരിതമായ അന്തരീക്ഷത്തിൽ ക്യാപ്റ്റൻ ആദം പുളിക്കത്ര, ഷോട്ട് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ചുമ്മാർ പുളിക്കത്ര, മാനേജർ റെജി വർഗ്ഗീസ് മാലിപ്പുറത്ത് എന്നിവരിൽ നിന്നും പങ്കായങ്ങളും ഒന്നാം തുഴയും കൈനകരി വാരിയേഴ്സ് ബോട്ട് ക്ലബ് പ്രസിഡന്റ് കണ്ണൻ കെ സി, സെക്രട്ടറി വിഷ്ണു ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി ജിതിൻ ഷാജി എന്നിവർ ഏറ്റുവാങ്ങി.

സെലക്ഷൻ ട്രയൽ ഞായറാഴ്ച രാവിലെ 10.30 ന് ചാവറ ബോട്ട് ജെട്ടിക്ക് സമീപം ആരംഭിക്കും. മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരൻ 11 വയസുകാരനായ ആദം പുളിക്കത്ര തുടർച്ചയായി അഞ്ചാം തവണയാണ് ക്യാപ്റ്റനായി ഷോട്ട് പുളിക്കത്രയിൽ എത്തുന്നത്. എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും 1926‑ൽ ആണ് ആദ്യ വള്ളം നീരണിഞ്ഞത്. 2017 ൽ നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ’ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേകാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയായിരുന്നു ശില്പി. പ്രവാസിയും ബിസിനസുകാരനുമായ ജോർജ് ചുമ്മാർ മാലിയിൽ — രഞ്ചന ജോർജ് ദമ്പതികളുടെ മകനാണ് ആദം. ജോർജ്ജീന ജോർജ്ജ് ആണ് സഹോദരി.

Eng­lish Sum­ma­ry: ‘Shot Pulika­tra’ has decid­ed to write a suc­cess sto­ry in Punnamada

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.