20 January 2026, Tuesday

Related news

November 19, 2025
November 4, 2025
October 2, 2025
September 30, 2025
September 27, 2025
September 26, 2025
September 25, 2025
September 21, 2025
September 21, 2025
July 25, 2025

പാലസ്തീന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ച് ഇടത്- മനുഷ്യാവകാശ പ്രവര്‍ത്തകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2023 4:03 pm

ഇസ്രയേല്‍ ആക്രണത്തിനെതിരെ പാലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ച് ഇടത് ‑മനുഷ്യാവകാശ പ്രവര്‍ത്തകര്‍. സിപിഐ നേതാവ് ആനി രാജ, കിസാന്‍സഭ നേതാവ് ഹനന്‍മൊല്ല എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശിച്ചത്.ഡല്‍ഹിയിലെ പാലസ്തീന്‍ സ്ഥാനപതിയെയും, മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സന്ദന്‍ശിച്ചു.രവി നായര്‍, അപൂര്‍വാനന്ദ്, നദീം ഖാന്‍, എന്‍.എസ് ബാലാജി എന്നിവരും സംഘത്തിലുണ്ടായിരന്നു.

പാലസ്തീന്‍ എംബസിയിലെത്തിയ സംഘം ആംബാസെഡര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ സംഘം ദുഖം രേഖപ്പെടുത്തി.നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും ഇരു പ്രദേശങ്ങളും പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം. ഗസയില്‍ ഇസ്രയേല്‍ അധിനിവേശം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ ഉറപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

അതേസമയം, പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ കാലങ്ങളായി ഇന്ത്യ പിന്തുണയ്ക്കുന്നതായി വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഫലസ്തീന്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Eng­lish Summary:
Left-Human Rights Activists vis­it Pales­tin­ian Ambas­sador and show support

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.